Friday, September 24, 2010

25-09-2010

അങ്ങിനെ ഈ വീക്കെന്റും ശാന്തമായി കൊണ്ടാടി!

രാവിലെ ജെബല്‍ അലിയില്‍ ഇന്‍സ്പെക്ഷന് പോയിരുന്നു. സംഗതികള്‍ സ്മൂത്തായിരുന്നു, കൂട്ടത്തില്‍ മറ്റോന്റെ ടി.ടി. അയച്ച് സഹായിക്കുകയും ചെയ്തു. ഈ കമ്പനിയില്‍ നിന്നാല്‍ അങ്ങിനെ ചില്ലറ ഗുണങ്ങളും ഇല്ലാതില്ല, നമ്മുടെ സൈഡ് പണികളും തടസ്സമില്ലാതെ നടന്നോളും!

വ്യാഴാഴ്ചയെടുത്ത തീരുമാനം പ്രകാരം, വൈകീട്ടത്തെ ഫൂഡ് അടി ഇച്ചിരി ഓവറാണ്, ഇനി മൊത്തം ഒന്ന് കണ്ട്രോള്‍ ചെയ്യണം. കളിക്കാനാണെ പോകുന്നുമില്ല. അതുകൊണ്ട് മോരു കൂട്ടാനും ചോറും പപ്പടവും കൂട്ടി ലൈറ്റ് ഫുഡേ കഴിച്ചുള്ളൂ.

സലി നാട്ടില്‍ പോകുന്നു. അവന്റെ കയ്യില്‍ ചില്ലറ സാധനങ്ങള്‍ കൊടുത്തയക്കാനുണ്ട്. കൂട്ടത്തില്‍ കഴിഞ്ഞാഴ്ച സോനേടേ വീട്ടിന്നും നിന്നും പിള്ളേര്‍ക്ക് കൊടുത്തയച്ച ഡ്രസ്സുകളുമുണ്ട്. രണ്ടും പാകമല്ല!

സലിയുടെ പുതിയ ഫ്ലാറ്റ് കണ്ടു. കൊള്ളാം. പക്ഷെ, അവന്മാര്‍ അത് കോമണ്‍‌വെല്‍ത്ത് വില്ലേജ് പോലെയാണിപ്പോള്‍ കിടക്കുന്നത്. മാറിയല്ലേയുള്ളൂ, അതാവും!

അവിടന്ന് നേരെ ഷാര്‍ജ്ജ സിറ്റി സെന്ററില്‍ പോയി. ചിക്ക് കിങ്ങില്‍ കയറി നാല് റ്റ്വിസ്റ്റര്‍ വാങ്ങി. ഗള്‍ഫ് ന്യൂസിന്റെ കൂപ്പണ്‍ ഉള്ളതുകൊണ്ട്, ഒന്നിന് ഒന്ന് ഫ്രീയാണ്. 23 ദിര്‍ഹത്തിന് നാല് റ്റ്വിസ്റ്റര്‍ കോമ്പോയാണ്!

എന്ത് പറയാനാ.. പിള്ളേര്‍ ആ ഫ്രഞ്ച് ഫ്രൈയും പെറുക്കിത്തിന്ന്‌ കോളയും കുടിച്ച്, സാന്റ്വിച്ചില്‍ ഒരോ കടിയേ കടിച്ചുള്ളൂ. എന്റെ ഡയറ്റ് എന്തായി? എന്റെയടക്കം മൊത്തം രണ്ടര റ്റ്വിസ്റ്ററും കൂടേ നമ്മുടെ വയറ്റിലായി!!

കണ്ണ് തുറിച്ചാലും ഞാന്‍ കടി വിടില്ല... എന്ന ശീലം ചൊട്ടയിലേ ഉള്ളതുതുകൊണ്ട് ചേരപ്പാമ്പ് പെരുച്ചാഴിയെ വിഴുങ്ങി പോകുമ്പോലെയായി!

നേരെ ഇ മാക്സില്‍ പോയി. ഉണ്ണിക്ക് അരയിലിട്ട് കറക്കുന്ന വട്ടം (എന്തോ.. അവള്‍ പറയുന്ന കേട്ടു, അയിന്റെ പേര്!) വാങ്ങണം എന്ന് പറഞ്ഞിരുന്നു. പിന്നെ, റാക്കറ്റിന്റെ സ്ട്രിങ്ങും ഷട്ടിലും അവിടെ കിട്ടുകയും ചെയ്യുമല്ലോ!

വട്ടം രണ്ടെണ്ണം വാങ്ങി. യോനെക്സിന്റെ ഷട്ടില്‍ ഒരു കുറ്റി വാങ്ങി. സ്ട്രിങ്ങും വാങ്ങി. ഒരു കുറ്റി ഷട്ടിലിന് 78 ദിര്‍ഹംന്ന്! പത്തെണ്ണമാണ് മൊതലുള്ളത്. ഞാന്‍ നാല് തട്ട് തട്ടിയാ രണ്ട് പപ്പ് ഒടിഞ്ഞ് പോകും. ച്ചാല്‍ മാക്സിമം 10 ഗെയിം കളിക്കാനുള്ളതേ ഉള്ളൂ. എന്താ കഥ! പാലിന്റെ കാശുമായി ഒക്കെ കമ്പയര്‍ ചെയ്യാന്‍ പോയാല്‍ പിന്നെ ഷട്ടില്‍ കളിയേ ഉപേക്ഷിക്കേണ്ടി വരും. ഒരു നൂറ്റി ഇരുപത്തി നാല് ദിര്‍ഹത്തിന്റെ കാര്യം ഇമാക്സില്‍ വച്ച് തീരുമാനമായി.

അവിടന്നെ നേരെ, സണ്‍ ഏന്‍ സാന്റ്സില്‍ പോയി. റാക്കറ്റ് കെട്ടാന്‍ കൊടുത്തു. ഒമ്പത് മണി ആയപ്പോഴേക്കും പിള്ളേരുടെ സ്റ്റാമിന കഴിഞ്ഞു, രാവിലെ നേരത്തേ എണീറ്റ് സ്കൂളില്‍ പോയതിന്റെ ക്ഷീണവുമുണ്ടല്ലോ!

വൈകീട്ട്, ഷിജുവിന്റെ വീട്ടിലേക്ക്, ഹട്ടയിലേക്ക് പോകാന്‍ ഒന്നാലോചിച്ചതായിരുന്നു. പിന്നെ, രാത്രി വേറെ വീട്ടില്‍ തങ്ങല്‍ അവള്‍ക്ക് കംഫര്‍ട്ടബിള്‍ അല്ല എന്നതുകൊണ്ട് ഡ്രോപ്പ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ അമ്പലത്തില്‍ പോയി നേരെ ഹട്ടക്ക് പോകാം എന്നായിരുന്നു പ്ലാന്‍. പക്ഷെ, ഞാന്‍ രാവിലെ ആറുമണിക്ക് എണീറ്റ് ‘ഖട്ടാ.. മീട്ടാ..’ കണ്ടിരുന്ന് ഒമ്പതരയായി. അതുകൊണ്ട് സംഭവം പിന്നെയാട്ടേ എന്ന് വച്ചു. നൂലപ്പവും മുട്ടക്കറിയുമായതിനാല്‍, അമ്പലത്തീല്‍ പോയി വന്നതിന് ശേഷം കഴിക്കാമെന്ന് വച്ചു. പിള്ളേരെണീക്കാത്തതിനാല്‍ ഞാനും സഞ്ജുവും കൂടെ അമ്പലത്തില്‍ പോയി. തിരക്കില്ലായിരുന്നു.

വരും വഴി ലുലു ഹൈപ്പറില്‍ കയറി, മഞ്ഞപ്പൊടിയും രണ്ട് നാളികേരവും ഒന്നര കിലോ കൊള്ളിക്കിഴങ്ങും വറക്കാന്‍ മീന്‍ സ്റ്റീക്കും ഒരു മസാഫി വെള്ളവും വാങ്ങി. എന്താ തിരക്കവിടെ, ഒരു പൂരത്തിന്റെ ആളാ.. നാട്ടില്‍ കടകളില്‍ ഇത്രേം തിരക്ക് വരണമെങ്കില്‍ ഓണമാവണം. ഇവിടെ എന്നും ഓണം തന്നെ!!

ബ്രേയ്ക്ക് ഫാസ്റ്റ്, അഞ്ച് നൂലപ്പോം രണ്ട് മൊട്ടയും കഴിച്ചപ്പോള്‍ സമയം ഒരുമണിയായതുകൊണ്ട്, ലഞ്ചിന് വല്യ ആവേശം തോന്നിയില്ല.

എനിക്ക് ചാളയോളം വരില്ല ചെമ്മീന്‍, എന്നാലും രണ്ടരക്ക് കുടമ്പുളിയിട്ട് വച്ചാ നല്ല ചെമ്മീന്‍ കറിയും കൊള്ളിക്കെഴങ്ങ് കുത്തിക്കാച്ചിയതും മീന്‍ വറത്തതും പാലക്കാടന്‍ മട്ട ചോറും ഓവനില്‍ ചുട്ട പപ്പടവും വച്ച് ഒരു ചെറിയ പിടി പിടിച്ചു!

വൈകീട്ട് മാമ്പ്ര ഷാജു വന്നിരുന്നു. അവനും ഞാനും പിള്ളേരും കൂടെ റാക്കറ്റ് കെട്ടിയത് വാങ്ങാന്‍ പോയി. സോന വന്നില്ല. കോര്‍ണിഷിലെത്തിയപ്പോള്‍ പാപ്പുവിന് അപ്പം മുള്ളണം. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നിനക്കൊന്നും മുള്ളാന്‍ പറ്റില്ലല്ലേ? എന്ന് ചോദിച്ച് ഒന്ന് മിരട്ടി, മജാസ് പാര്‍ക്കിന്റെ അടുത്തുള്ള കച്ചയില്‍ മുള്ളിച്ചു. സംഗതി കുഞ്ഞ് കുട്ടിയല്ലേ, സോ, വല്യ ബോറല്ല!! :)

സ്ട്രിങ്ങ് കെട്ടിച്ച് വാങ്ങി. 20 ദിര്‍ഹം. കടലില്‍ പോകുമ്പോള്‍ പൊന്തിക്കിടക്കാനുള്ള ഒരു വടി പോലെയൊരു സാധനം വാങ്ങണമെന്ന് പിള്ളേര്‍ പറഞ്ഞ് അതും വാങ്ങി. ഷാര്‍ജ്ജ പാര്‍ക്കില്‍ ഷാജുവും ഞാനും പിള്ളേരും കൂടെ ബോള്‍ തട്ടി കളിച്ചു. പിള്ളേര്‍ക്ക് മടുത്തപ്പോള്‍ തിരിച്ച് പോന്നു. പോരും വഴി, ഷാര്‍ജ്ജ സിനിമയുടെ ഭാഗത്തുള്ള തട്ടുകടേന്ന് ചൂടന്‍ കപ്പലണ്ടി വാങ്ങി. അതും കഴിച്ച് തിരിച്ച് പോന്നു.

വീട്ടിലെത്തി, ഇവര്‍ വിവാഹിതരായാല്‍ ടി.വി.യില്‍ കണ്ടു, ഇനി നമുക്ക് ‘മെടഗാസ്കര്‍ ഇട്ടാലോ..അച്ഛാ!’ എന്ന് ഉണ്ണിയുടെ ചോദ്യത്തിന് ‘നിനക്ക് നല്ല പെടഗാസ്കറിന്റെ‘ കുറവുണ്ട് എന്ന് പറഞ്ഞ് ചിരിച്ചു.

പടം കഴിഞ്ഞപ്പോള്‍ പതിനൊന്നരയായി! സിനിമ കണ്ട് എണീറ്റപ്പോള്‍ ഷാജു എന്നെ നോക്കി, ‘രണ്ടെണ്ണം വീശിയ പോലെയാണല്ലോ ഡാ നീ നടക്കണേ..’ എന്ന് പറഞ്ഞപ്പം ‘ഉം..വീശിയാല്‍ അച്ഛനെ ഞാന്‍ പൂശും!’ എന്ന് ഉണ്ണിയുടെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു.

ഓണ്‍ സ്പോട്ടില്‍ ഉണ്ണി ചിലപ്പോള്‍ ജ്ജാതി പെടയാണ്.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. മൊട്ട ഇപ്പോഴും വിട്ടിട്ടില്ലാ ല്ലെ..?

    ReplyDelete
  3. ജൂനിയര്‍ കൊടകര ആള്‌ മോശാവില്ലല്ലോ...

    ReplyDelete